Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mamitha Baiju

ധനുഷിന്‍റെ കോളറിൽ പിടിച്ചു, ഉടൻ സോറി പറഞ്ഞു; കര ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് മമിത ബൈജു

വിഘ്‌നേഷ് രാജയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നായിക മമിത ബൈജു

ധനുഷിനൊപ്പമുള്ള തീവ്രമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം മനസുതുറന്നത്. രാത്രിയിൽ ചിത്രീകരിച്ച രംഗത്തിൽ ധനുഷിന്‍റെ കോളറിൽ പിടിച്ച് ദേഷ്യപ്പെടേണ്ടി വന്നപ്പോൾ അറിയാതെ പിടുത്തം മുറുകിപ്പോയെന്നും ഉടൻ തന്നെ താൻ ക്ഷമ ചോദിച്ചുവെന്നും മമിത പറഞ്ഞു.

എന്നാൽ, ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ് - എന്നായിരുന്നു ധനുഷിന്‍റെ മറുപടി. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് ആ രംഗം പൂർത്തിയാക്കിയതെന്നും മമിത കൂട്ടിച്ചേർത്തു.

മികച്ച ധനുഷ് ചിത്രമെന്നാണ് കരയ്ക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ. വൈൽസ് ഇന്‍റർനാഷണൽ ഫിലിംസ് നിർമിച്ച ആക്ഷൻ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. 

ജി.വി. പ്രകാശ് കുമാർ (പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്) ആണ് സംഗീതം. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

ആദ്യ പകുതിയേക്കാൾ ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുന്നു.

Movies

പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന

"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.

മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.

പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില്‍ മുരളി ചിത്രം തുടങ്ങുന്നത്.

ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്‍റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.

വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്‍റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.

എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.

Latest News

Corehub Up